Wednesday, May 1, 2013

ഷോര്ട്ട് ഫോം:-

ഇന്നത്തെ പോലെ ഇന്റെര്നെടോ മൊബൈൽ ഫോണോ ഇല്ലാത്ത കാലം. വിദേശത്തും പുറം നാട്ടിലും ജോലിയുള്ള ഭാര്തക്കന്മാരുടെ താമര ദള ലേഖനങ്ങൽക്കായി, നളദമയന്ധി കഥയിലെ ഹംസത്തെ പോലെ വന്നിരുന്ന പോസ്റ്റുമാനെ കാത്തിരിക്കാറുള്ള ഭാര്യമാരുടെ കാലം.

ഒരു ലോക്കൽ കാൾ ചെയ്യണമെങ്കിൽ പോസ്ടഫീസിൽ പോകണം. 5 കിലോമീറ്റെർ അപ്പുറത്ത് എസ ടി ഡി ബൂതുണ്ട്.

കോഴിക്കരാന് കോയ മകനെ ഇല്ലാത്ത കാശുണ്ടാക്കി കടം വാങ്ങി ഗള്ഫിലേക്ക് അയച്ചു. അവിടേ ആ മണലാരണ്യത്തിൽ നിന്ന് കാശുണ്ടാക്കി. നല്ല ജോലി നേടി.

നാട്ടില വന്നു പെണ്ണ് കണ്ടു നടന്നു അവസാനം ആമിനയെ കല്യാണം കഴിഞ്ഞു... തിരിച്ചു പോകുമ്പോൾ ഭാര്യ ഗര്ഭിണി. ഹൃദയം പറിച്ചുമാടറ്റുന്ന വേദനയോടെ അവൻ ഗള്ഫിലേക്ക് തിരിച്ചു പോയി.

പോകുമ്പോൾ മകൻ ഖാലിദ്‌, ഗള്ഫിലെ ഓഫീസിലെ ഫോണ്‍ നമ്പറ കോയക്ക് കൊടുത്തു. ആമിനയെ അഡ്മിറ്റ്‌ ചെയ്താലും പ്രവസിച്ചാലും ഫോണ്‍ ചെയ്യണമെന്നും, ഫോണിന്റെ തൊട്ടടുത്താണ് തൻ ഇരിക്കുന്നത് എന്നും പറഞ്ഞു മനസിലാക്കിച്ചാണ് പോയത്.

അഡ്മിറ്റ്‌ ചെയ്തപ്പോൾ കോയ ആ നമ്പർ എസ് ടി ഡി ബൂത്തിൽ കൊടുത്തു വിളിപ്പിച്ചു അഡ്മിറ്റു ചെയ്ത വിവരം പറഞ്ഞു. തന്റെ ഒരു മാസത്തെ കച്ചോടത്തിലെ കാശു പോയത് കണ്ടപ്പോൾ ആ പുരാതനനു സഹിച്ചില്ല.

ഇനി പ്രവസിച്ച വിവരം പറയുന്നതെങ്ങിനെ? കുറെ നേരം ചിന്തിച്ചു. അവസാനം വഴി കണ്ടു.

പ്രസവിച്ച വിവരം പറയാൻ വിളിച്ചു ഫോണിന്റെ മറു തലക്കൽ മകൻ...
കോയ ഉറക്കെ പറഞ്ഞു പറഞ്ഞു ഖാലീദേ... ആ പെ കു പെ.

ഇത് കേട്ട് കൂടെ ഉണ്ടായിരുന്ന ഖാലീദിന്റെ അളിയന ചോദിച്ചു എന്താണ് ഇങ്ങള് പറഞ്ഞത് എനിക്ക് മനസിലായില്ല.

ആനയ്ക്ക് മനസിലായില്ല അവനു മനസിലയികാനും ഇല്ലെങ്കി അവൻ എയുത്ത് എയിതി കോട്ടെ. എടാ അത് സോട്ട് ഫോമാണ്... ആമിന പെറ്റു കുട്ടി പെണ്‍കുട്ടി.... അതാണ് അതിന്റെ അർഥം.
ch

No comments: