Tuesday, October 9, 2012

മുരിങ്ങയില കൂട്ടാന്‍

പലരും ജോലി തേടി ബോംബെ മദ്രാസ് കല്‍ക്കട്ട തുടങ്ങിയ സ്ടലങ്ങളിക്ക് ചേക്കേറുന്ന കാലം ( കൂടുതല്‍ ബോംബെ മദ്രാസ് ) ഡല്‍ഹിയിലേക്ക് വളരെ അപൂര്‍വ്വം പേരെ പോകാറുള്ളൂ. അങ്ങിനെ ഇരുനിലംകോട്ടില്‍ നിന്നും ദിവാകരനും അനിയന്‍ കേശുവും ഡല്‍ഹിയില്‍ എത്തി. വിവാഹം കഴിഞ്ഞ ദിവാകരന്റെ കൂടെ മൂത്തപെങ്ങളായ എച്ചുട്ടിയും പോയി. 

തിരിച്ചു വന്നു, മോഹെന്‍ലാല്‍ ഒരു സിനിമയില്‍ പറയുന്നതുപോലെ വടക്കാഞ്ചേരിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്
ത, പാവം ജനങ്ങളോട് തുടങ്ങി ഡല്‍ഹി വിശേഷങ്ങള്‍ പറയാന്‍.

ഞങ്ങള്‍ താമസിക്കുന്നത് ഇന്ദിര ഗാന്ധിയുടെ വീടിന്റെ തൊട്ടടുത്താ.. ഒരൂസം, അവിടേ മുരിങ്ങ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ മുരിങ്ങയില കൂട്ടാന്‍ ഉണ്ടാക്കി കുറച്ചു ഇന്ദിര ഗാന്ധിക്കും കൊടുത്തു.

പിന്നെ ഇടയ്ക്കു ഇടയ്ക്കു ഇന്ദിര ഗാന്ധി വന്നു ചോദിക്കും ഏച്ചുട്ടി മുരിങ്ങയില കൂട്ടാന്‍ പ്ലീസ്.. 


അത് കൊടുത്തതിനു ശേഷം ചെക്കന്‍ മാരെ കൊണ്ടുള്ള ശല്യം!! വന്നു രണ്ടു കയ്യിലും തൂങ്ങും...

കേട്ട് നന്നവരില്‍ ഒരാള്‍ ചോദിച്ചു ആര്? ഏതു ചെക്കന്‍മാര്‍ ?



എച്ചുട്ടി :- ഹേയ്... രാജീവും, സഞ്ജയും...
c.h

No comments: